Total Pageviews

Saturday, 21 December 2013



1
{[phm´cw
kn. cm[mIrjvW³

Im¡bv¡ps­mcp hmev
N¡bv¡ps­mcp apffv
I¡bv¡ps­mcp tXmSv
I¡m\mfnsöv
H¶pw
I¡m\mfnsöv
N¡ns¸®n³ am\w
N¡c Ipdp¡nb a[pcw
]q¡me¯n³ ]pfIw
Im¡m\mfnsöv
H¶pw
Im¡m\mfnsöv.

Friday, 20 December 2013

koodukal....kuttikalude cinemayila oru song kaanu....

Sunday, 17 November 2013

വരമ്പിനപ്പുറം വയല്‍ തീരുന്നു



കാരാകുറുശ്ശി:കേരളത്തിലെ നെല്ലറ എന്ന് പേര്കിട്ടിയ പാലക്കാടന്‍വയലിന്റെ വരമ്പുകള്‍ക്കപ്പുറം സ്വര്‍ണമണികള്‍ അവസാനിക്കുന്നു.
ഏറ്റവും കുടുതല്‍ അരി ഭക്ഷണം ഉപയോഗിക്കുന്ന കേരളിയര്‍തന്നെ പാടങ്ങള്‍ നിരത്തി റബര്‍,വാഴ,കവുങ്ങ് ,ഇഞ്ചി..വളര്‍ത്തുന്നു.ഇതിനു
കാരണം പൈസ വിചാരമാണ്.നമ്മുടെ ഇപ്പോഴത്തെ ദൈവം പൈസ മാത്രമാണ്. ചേറിലേക്ക് ഇറങ്ങാന്‍ അളുകളുടെ താത്പര്യക്കുറവും ഇതിനു കാരണമകുന്നു.ഞാറുനടാനും, കൊയ്യാനും യന്ത്രങ്ങള്‍ വന്നു
എങ്കിലും, നാം നെല്‍ക്കൃഷി ചെയ്യില്ല.കാരണം,ലാഭമില്ല എന്നതാണ് പ്രശ്നം.ഇപ്പോള്‍ നാം ലാഭത്തിന് വേണ്ടി മാത്രം ജീവിക്കുകയാണ്.
ലാഭം മാത്രം നോക്കുകയാണെങ്കില്‍ ഇനിയുള്ളകാലത്ത് ഇഞ്ചിയും റബറും,അടക്കയും ഭക്ഷിക്കാം. ഇപ്പോള്‍ നാം അരിക്ക് ആശ്രയിക്കുന്നത് മറ്റുസംസ്ഥാനങ്ങളെയാണ് . അവര്‍ നമുക്ക് അരി തരാതിരുനാല്‍ നാം എന്തു ചെയ്യും.കുട്ടനാട്ടില്‍
നിറയെ വെള്ളമാണ് എന്നിട്ടും അവര്‍ കൃഷിചെയ്യുന്നു. ബാലി
യില്‍ നിറയെ കുന്നുകളാണ് എന്നിട്ടും അവര്‍ തട്ടു തിരിച്ച് കൃഷിചെയ്യുന്നു.ഈ കാര്യം നാം ഓരോരുത്തരും ഓര്‍ക്കേണ്ടതാണ്. വരമ്പിനിരുപുറവും വയല്‍ നിലനില്‍ക്കേണ്ടത് നമ്മുടെ ആവശ്യമാണ്.


അച്യുത്.എം.കെ
9 B
GVHSS KARAKURUSSI

Wednesday, 13 November 2013

അ: അന്നൊരു മഴയില്‍...

അ: അന്നൊരു മഴയില്‍...: സ്ക്കൂളില്‍ നിന്നു പോരുമ്പോള്‍ നിര്‍ത്താതെ പെയ്യുന്ന മഴയായിരുന്നു . റോഡില്‍ നിന്നും ഇറങ്ങുന്ന ഇടവഴിയില്‍ കലങ്ങിയൊഴുകുന്ന മ...

അന്നൊരു മഴയില്‍...


സ്ക്കൂളില്‍ നിന്നു പോരുമ്പോള്‍ നിര്‍ത്താതെ പെയ്യുന്ന മഴയായിരുന്നു.റോഡില്‍ നിന്നും ഇറങ്ങുന്ന ഇടവഴിയില്‍ കലങ്ങിയൊഴുകുന്ന മഴവെള്ളം കുണ്ടും കുഴിയും തിരിച്ചറിയാത്തവിധം പരന്നൊഴുകുകയാണ്. അതിലൂടെ തപ്പിത്തടഞ്ഞാണ് വീട്ടിലെത്തിയത്.കാററിന്റെ കുറുമ്പു നിമിത്തം മഴച്ചാററലില്‍ ട്രൗസര്‍ നനഞ്ഞു.തുളവീണ ശീലക്കുട ചോര്‍ന്ന് തലമുടി നേരത്തേ നനഞ്ഞിരുന്നു.
ചാരിവെച്ച ഇല്ലിപ്പടി തള്ളിത്തുറന്ന് തൊടിയിലേക്കു കടക്കുമ്പോള്‍ കുട കൈവിട്ടു.മഴകൂസാതെ കുടയെടുക്കുമ്പോള്‍ മഴനാരുകള്‍ക്കിടയില്‍ ഒരു നനഞ്ഞൊട്ടിയ തള്ളക്കോഴിയെപ്പോലെ നില്‍ക്കുന്ന വീടിനെ കണ്ടു.പുത്തനുടുപ്പില്ലാത്ത എന്റെ പുതു വര്‍ഷം പോലെത്തന്നെയാണ്,ഇക്കൊല്ലം വീടിനും.വേനലില്‍ ഓലപ്പുര പൊളിച്ചു മേഞ്ഞിട്ടില്ല.
ചീത്താലു പാറിവീണു കുതിര്‍ന്ന,ചാണകം തേച്ച ഉമ്മറത്തിണ്ടിലേക്കു കയറിയപ്പോള്‍ മനസ്സിലായി,അമ്മ ഇതുവരെ പണി മാററിയെത്തിയിട്ടില്ല. വൈകുന്നേരം പതിവുള്ള ഉണക്കവിലും കട്ടനും ഇന്നില്ലെന്ന് ഉറപ്പായപ്പോള്‍, വിശപ്പു കൂടി.
അതു മറക്കാന്‍ പുറത്തു പെരുകി വന്ന മഴയിലേക്കു നോക്കിക്കൊണ്ടിരുന്നു.ഇത്തിരിമുററത്തെ മഴവെള്ളം താഴേത്തൊടിയിലേക്കും അവടേ നിന്ന് കണ്ണേപ്പാടത്തേക്കും വരയൊലിച്ചിറങ്ങുന്നു.കണ്ണേപ്പാടം നരച്ചമഴയില്‍ മൂടിക്കിടക്കുന്നു. അക്കരെ ,തെങ്ങിന്‍ തോട്ടം കാററിലും മഴയിലും ഒരു ഇളകുന്ന നിഴല്‍ക്കൂട്ടം മാത്രം.
" എന്താ..യ്യ് സ്വപ്നം കാണ്വാ....."അനിയത്തിയേയും ഒക്കത്തുവെച്ച് ഇല്ലിപ്പടി കടന്ന് അമ്മ, മുററത്തെത്തിയത് കണ്ടില്ല.ഓലക്കുട പിടിച്ചിരുന്നെങ്കിലും അമ്മയും അനുജത്തിയും നനഞ്ഞു കുതിര്‍ന്നിരുന്നു.അഴയില്‍നിന്നും കീറത്തോര്‍ത്തെടുത്ത് അമ്മ ഞങ്ങളുടെ തല തോര്‍ത്തിത്തന്നു.
"കുട്ട്യെപ്പിടിച്ചാ ഞാനിപ്പോ..കാപ്പീണ്ടാക്കിത്തരാം....."പൂട്ടില്ലാത്ത ഉമ്മറ വാതിലിന്റെ സാക്ഷ വിരലിട്ടു തുറന്ന് കയ്യിലെ കിഴിയുമായി അമ്മ അകത്തേക്കു പോയപ്പോള്‍ ഞാന്‍ അനിയത്തിക്ക് ഇറയത്തെ മഴ വെള്ളത്തില്‍ പൊടിയുന്ന കുമിളകള്‍ കാട്ടിക്കൊടുത്തു.
"അയ്യോ..."അടുക്കളയില്‍ നിന്നും അമ്മയുടെ നിലവിളികേട്ട് ഞങ്ങള്‍ അടുക്കളയിലേക്കു വേഗം ചെന്നു.
മഴയില്‍ ഇടിഞ്ഞു വീണ അടുക്കളച്ചുമരും വെള്ളത്തിലായ അടുക്കള സാമാനങ്ങളും കണ്ട് ഞാനും അമ്മയുടെ കരച്ചിലിനൊപ്പം കൂടി.മഴയും ഒപ്പം ചേര്‍ന്നെങ്കിലും അനിയത്തിമാത്രം അടുക്കളയിലെ വെളിച്ചം കണ്ട് ചിരിച്ചു.
-------------------------------

Monday, 30 September 2013

മുത്തന്‍ കഥകള്‍ പ്രകാശനം...

മുത്തന്‍കഥകള്‍
അന്‍വര്‍ അബ്ദുള്ളക്കു നല്‍കി ജി പി രാമചന്ദ്രന്‍ പ്രകാശനം ചെയ്യുന്നു. സുസ്മേഷ് ചന്ദ്രോത്ത് മുഖ്യ പ്രഭാഷണം നടത്തി.

Wednesday, 10 July 2013

കെട്ടുകഥ


പുതുപ്പണക്കാരനായ പുരാതന സുഹൃത്ത് ദാനം കൊടുത്ത സന്ധ്യയില്‍ കുചേല സതീര്‍ത്ഥ്യന്‍ സങ്കടപ്പൊതി തുറന്നു.
മുകളു ദ്രവിച്ച കിടപ്പിടം.
താഴെ,ചീരയിലപോലും ശേഷിക്കാത്ത ആമാശയങ്ങള്‍.
നിരുപാധിക സ്വയംവരം കാക്കുന്ന സഹോദരി.
അസ്തമിക്കുന്ന തൊഴിലാശ.
കാത്തുമുഷിഞ്ഞകന്ന കാമുകി.
തോരാമഴപോല സങ്കടമങ്ങനെ കൊരിക്കൊട്ടുകയാണ് അവന്‍.
കേട്ടുകോട്ടുവായിടുന്ന സുഹൃത്ത് ഉള്ളില്‍ പറഞ്ഞു:
ഇവന്‍ കഥ പറച്ചിലില്‍ കേമന്‍ തന്നെ...”
-----------------------------------------

Sunday, 23 June 2013

മായ്പ്പുപകരണം

സ്ളേററില്‍
വരുത്തിയ തെററുകള്‍
വെള്ളത്തണ്ടുകള്‍
തിരുത്തി.

കടലാസില്‍
പതിഞ്ഞ പെന്‍സില്‍തെററുകള്‍
റബ്ബര്‍ തുടച്ചു നീക്കി.

വെള്ളക്കടലാസില്‍
ആഴത്തില്‍ പതിഞ്ഞ മഷിത്തെററുകള്‍
വൈററ്നര്‍ പാടുപോലുമില്ലാതെ
വെളുപ്പിനടിയിലാക്കി.

മനസ്സില്‍ വീണ
ഒരു കുഞ്ഞു കുത്തുപോലും
മായാതെ മറക്കാതെ
തെളിഞ്ഞു കിടക്കുന്നു.

Monday, 27 May 2013

മൈ മാസ്ററഴ്സ് വോയ്സ്

ചെയ്യേണ്ട സമയത്ത്
ഉഴപ്പി നടന്നവന്‍
കാലം കഴിഞ്ഞു നടത്തുന്ന
ഉപദേശപ്രസംഗം

Saturday, 25 May 2013

ലിററ്മസ്


അസുഖം
ഒരു അളവുകോലാണ്.

വേദനയുടെ സഹനശേഷി
ചികില്‍സയുടെ ശരിതെററുകള്‍
ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ സീസോകളി
സൗഹൃദത്തിന്റെ ആഴപ്പരപ്പ്
കപടതയുടെ വെളിപ്പെടല്‍.

Monday, 20 May 2013

ഗതി


തിരക്കിട്ടോടിക്കയറിയ വണ്ടി
എതിര്‍ദിശയിലേക്കായിരുന്നു

അറിഞ്ഞിറങ്ങിയപ്പോഴേക്കും
ശരിദിശയിലെ വണ്ടിയും പോയിരുന്നു.

Friday, 17 May 2013

ജനമുന്നേററം രൂപപ്പെടുത്തിയ ഒരു ദേശം

കാരാകുറുശ്ശി കാരതല്ലിന്റെ നാടെന്നും അതല്ല,കാരച്ചെടികളുടെ നാടാണെന്നും പണ്ടുള്ളവര്‍ തര്‍ക്കിക്കുമ്പോള്‍ ,റബ്ബറിന്റെയും കോണ്‍ഗ്രീറ്റു വീടുകളുടേയും നാടാണെന്നു് ഇപ്പോഴുള്ളവര്‍ മടിക്കാതെ സമ്മതിക്കും.ഇടവഴികളെല്ലാം പെരുവഴികളായതും പാടമരികിലെ വീടുകള്‍ റോഡരികിലേക്കു കയറി വന്നതും നെല്ലു വിളഞ്ഞിരുന്ന പടങ്ങളില്‍ തെങ്ങും റബ്ബറും തഴച്ചു തുടങ്ങിയതും കാരാകുറുശ്ശിയുടെ പുതിയ കാല വിശേഷം.
ചൂരിയോടു പുഴയും പുലാപ്പററപ്പുഴയും അതിരിട്ട, കാരാകുറുശ്ശിയുടെ പടിഞ്ഞാറന്‍ അതിര് ചരിത്ര‍പ്ര‍സിദ്ധമായ ടിപ്പുസുല്‍ത്താന്‍ റോഡാണ്.സുല്‍ത്താന്റെ പട ,പാലക്കാട്ടേക്കു പോയിരുന്നത് അദ്ദേഹത്തിന്റെ പട പണിത ഈ റോഡു മാര്‍ഗ്ഗമായിരുന്നു.പട ഇടക്കു താവളമടിച്ചിരുന്ന വലിയട്ട കാരാകുറുശ്ശിയുടെ അടുത്താണ്.ഖിലാഫത്തു കാലത്തെ പീരങ്കി മുറിവു പേറുന്ന പള്ളിക്കുറുപ്പമ്പലവും ചൂരിയോടു പുഴയിലുള്ള എഴുത്താമ്പാറയിലെ ശിലാലിഖിതങ്ങളും ഒളപ്പമണ്ണ മനയും പുരാതനമായ കോളപ്പാകം പള്ളിയും കാരാകുറുശ്ശിയുടെ ചരിത്ര സാമിപ്യങ്ങളാണ്.
ദേശിയ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് താമ്രപത്രം ലഭിച്ച പള്ളിക്കുറുപ്പിലെ കുട്ടികൃഷ്ണപ്പണിക്കരും വെള്ളപ്പട്ടാളത്തിന്റെ കൊടിയ മര്‍ദ്ദനമേററ ചെന്ത്രാനി പത്മനാഭന്‍നായരും കമ്മ്യൂണിസ്ററ് നിരോധന കാലത്ത് ഇ.എം.എസ് നമ്പൂതിരിപ്പാടിന് ഒളിത്താവളമൊരുക്കിയ കാര്യവും കാരാകുറുശ്ശിക്ക് അഭിമാനത്തോടെ പറയാനുണ്ട്.
കാരാകുറുശ്ശിയുടെ അക്ഷര സാന്നിദ്ധ്യമായ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളാണ് ഈ നാടിന്റെ വളര്‍ച്ചയുടെ അളവുകോല്‍.1914 ല്‍ മുതുകാട് എന്ന പ്രദേശത്ത് പുത്തന്‍ വീട്ടില്‍ ശങ്കുണ്ണി അധികാരി തുടക്കം കുറിച്ച ഈ വിദ്യാലയം കുളപ്പാറലിലെ നമ്പന്‍കുട്ടി ഗുപ്തന്റെ കളത്തിലേക്കും പിന്നെ,മുഞ്ഞക്കണ്ണി ശങ്കുണ്ണി എന്ന അംശം അധികാരി കാരാകുറുശ്ശിയില്‍ നിര്‍മ്മിച്ചു വാടകക്കു നല്കിയ കെട്ടിടത്തിലേക്കു വന്നത്താണ് ഇന്നത്തെ കാരാകുറുശ്ശി രൂപപ്പെടുന്നതിനു തുടക്കം കുറിച്ചത്.അതിനു മുമ്പ് ഒരു ചായക്കടയും പലചരക്കു കടയും തുന്നല്‍ക്കടയും മാത്രമുള്ള മുക്കട്ടയായിരുന്നു.പിന്നെയാണ് റേഷന്‍ കട, പോസ്റ്റോഫീസ് എന്നിവയുടെ വരവ്....
കാരാകുറുശ്ശിയിലാദ്യത്തെ അഡ്വക്കേററായ പി എ ശങ്കരന്റെ നേതൃത്വത്തില്‍ നടന്ന യുവജന മുന്നേററം പൂച്ചക്കണ്ണി മലയുടെയും അയ്യപ്പന്‍മലയുടേയും തെക്കേതാഴ്വാരത്തുള്ള കാരാകുറുശ്ശി മുക്കട്ടയ്ക്ക് ആളനക്കം വെപ്പിച്ചു.അദ്ദേഹത്തിന്റെ നേതൃത്ത്വത്തില്‍ രൂപീകരിച്ച കലാസമിതി അറിവിന്റേയും കലയുടേയും പുത്തന്‍വെളിച്ചം കാരാകുറുശ്ശിയില്‍ കൊളുത്തി.
പാലക്കാട്-കോഴിക്കോട് ഹൈവേയില്‍ നിന്ന് അഞ്ചു കിലോമീററര്‍ ഉള്‍പ്രദേശത്തുള്ള കാരാകുറുശ്ശിക്ക് ഒരു വെട്ടുവഴി മാത്രമായിരുന്ന റോഡ് മെററിലിടാനുംടാറിടാനുംനേതൃത്ത്വം നല്കിയത് ഈ കലാസമിതി സംഘമായിരുന്നു.അതിനിടെ എല്‍ പി സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളും സമിതി നടത്തിക്കൊണ്ടിരുന്നു. അഡ്വ:പി എ ശങ്കരനൊപ്പം സഹോദരങ്ങളായ ലക്ഷ്മണഗുപ്തന്‍,കുട്ടികൃഷ്ണഗുപ്തന്‍,ബാലകൃഷ്ണന്‍, പൊക്കാലി കുഞ്ഞിരാമ ഗുപ്തന്‍,മുഞ്ഞക്കണ്ണി രാവുണ്ണി,മാഞ്ചുരുണ്ട പൊന്നുകുട്ടന്‍,പറങ്ങോടന്‍,കോലാനി പത്മനാഭന്‍നായര്‍,വടകരക്കളം വേലായുധന്‍ നായര്‍,അച്യുതപിഷാരടി,രാഘവവാര്യര്‍...തുടങ്ങിയവരുടെസംഘം സ്ക്കൂളും റോഡും കലാസമിതിയും മെച്ചപ്പെടുത്താന്‍ നടത്തിയ പ്രയത്നം കാരാകുറുശ്ശിയുടെ തന്നെ മുഖച്ഛായ മാററി.
1965 ലെ അസംബ്ളി തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് നിന്നും എം.എല്‍.എ ആയി അഡ്വ:പി എ ശങ്കരനെ തിരഞ്ഞെടുത്തെങ്കിലും ഒരു മുന്നണിക്കും ഭൂരിപക്ഷം കിട്ടാതിരുന്നത് ഏറെ നഷ്ടം കാരാകുറുശ്ശിക്കാണ് ഉണ്ടാക്കിയത്.

സക്ഷരതാ പ്ര‍സ്ഥാനവും ജനകീയാസൂത്ര‍ണവുമാണ് കാരാകുറുശ്ശിയില്‍ ജനമുന്നേററത്തിന്റെ രണ്ടാം ഘട്ടമൊരുക്കിയത്. ടി.രാമചന്ദന്റെ നേതൃത്ത്വത്തില്‍ നടന്ന യുവജന മുന്നേററം കാരാകുറുശ്ശിക്കാരില്‍ അക്ഷരവും ആവശ്യബോധം ഉണര്‍ത്താനും അതു നേടിയെടുക്കാന്‍ കൂട്ടായ്മയോടെ ആവശ്യകതയും ബോധ്യപ്പെടുത്തി.ശ്യാമളാ സുകുമാരന്റെയും ഗ്രാമീണനായ എം.വിജയന്റെയും
നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതികള്‍ കാരാകുറുശ്ശിക്ക് പുത്തനുണര്‍വ്വ് സമ്മാനിച്ചു.

ചരിത്ര‍വും വര്‍ത്തമാനവും ഇഴപാകിയ കാരാകുറുശ്ശിയുടെ മുന്നേററത്തില്‍ ഹയര്‍ സെക്കന്ററി സ്ക്കൂളും കാരാകുറുശ്ശി-കൂട്ടിലക്കടവു റോഡും കലാസമിതിയും സ്വധീനിച്ചതിനേക്കാള്‍, മുഖം മിനുക്കുന്നതിനു കുടിയേററവും ഗള്‍ഫ് പണത്തിന്റെ വരവുമാണ് കാരണമായതെന്ന് കൂടുതല്‍ കൂടുതല്‍

-2

ബോധ്യപ്പെടുത്തുന്നതാണ് കാലം.ഒപ്പം,കൂട്ടിലക്കടവ് പുഴയ്ക്കും പുലാപ്പററപ്പുഴയ്ക്കും കോളപ്പാകം പുഴയ്ക്കും പാലം പണിതതും കാരാകുറുശ്ശിയെ ഏറെ സൗകര്യങ്ങളിലേക്കു വഴി തെളിച്ചു. എങ്കിലും,കൃഷിയോടും നാട്ടു നന്മ കളോടും മുഖം തിരിച്ച് ഒരു ഗ്രാമത്തിനു എത്രകാലം നിലനില്ക്കാനാകും എന്നതാണ് ഇപ്പോഴത്തെ വേവലാതി.

Saturday, 4 May 2013

പരാജയം



സൗഹൃദത്തെ
നിര്‍വ്വഹിച്ചും
നിര്‍വ്വചിച്ചും
തോറ്റു.

Saturday, 20 April 2013

മാറാമുറിവുകള്‍

ചില
മുറിവുകള്‍
ഏതു
ലേപനത്തിനും
സുഖപ്പെടുത്താനാവില്ല.

Monday, 8 April 2013

വിഷുഫലങ്ങള്‍

പ്രാഥമിക നിറങ്ങള്‍ പോലെ
അടിസ്ഥാന സൗഹൃദങ്ങള്‍ ഉണ്ടാവണം.
അടിയുറച്ച സ്നേഹത്തിനു മുന്നിലെങ്കിലും
നാം പരിപൂര്‍ണ്ണ നഗ്നരാവണം.

ആവര്‍ത്തിച്ചു പറയുന്ന സ്നേഹത്തിനു
വേരാഴമുണ്ടാവില്ല.
നമുക്കിടയില്‍ ഇത്ര കനത്തില്‍
മതിലു പണിയാന്‍
നിനക്കെങ്ങിനെ കഴിഞ്ഞു.

അമിതമായ സ്നേഹ പ്രകടനങ്ങള്‍
കപടമായിരുന്നെന്ന്
എത്രപെട്ടെന്നാണ് വെളിപ്പെടുന്നത്.

Saturday, 6 April 2013

തുകല്‍ച്ചെരുപ്പ്



അമ്പലക്കുളത്തിന്റെ കല്‍പ്പടവില്‍ പുതിയൊരു ജോഡി ചെരുപ്പ് കിടക്കുന്നു.അലക്കാനൊരു കെട്ട് മുഴിഞ്ഞ തുണിയുമായി അതി രാവിലെ കുളത്തിലെത്തിയ പുഷ്പവല്ലിയാണ് അതാദ്യം കണ്ടത്.
കടവില്‍ മററാരേയും കാണാഞ്ഞ്, ആരുടേതാണീ പുത്തന്‍ ജോഡി ചെരുപ്പെന്ന് അവള്‍ ആലോചിച്ച് നില്‍ക്കുന്ന നേരത്താണ് കുട്ടപ്പചെട്ട്യാര്‍ ചന്തക്കു പോകുന്നതിനു മുന്നേ തിരക്കുപിടിച്ചു കുളിക്കാന്‍ വന്നത്.
ഇതെന്താ പുഷ്പേ ,വെള്ളത്തിലിറങ്ങാതെ നില്‍ക്ക്ണ്...പടവിനിപ്പുറത്തേക്കു എത്തിനോക്കിക്കൊണ്ട് ചെട്ട്യാര്‍ ചോദിച്ചു.
പടവിന്മേലിതാ,പുതിയൊരു ജോഡി ചെരുപ്പ്...!
എവടേ...വെളളത്തിലിറങ്ങാന്‍ മുണ്ടു മാററുന്നതിനിടയില്‍ ചെട്യാര്‍ ചോദിച്ചു.
ഇതെന്താ ഇവിടെയൊരു ജോഡി ചെരുപ്പ്...കുളത്തിലേക്കു വന്നിറങ്ങിക്കൊണ്ട് പാറുവാരസ്യാര്‍.
ഇന്നു പണിയാവുമെന്നാ തോന്ന്ണ്...ലോഡിംഗുകാരന്‍ വേലായുധന്‍.
കുളവെള്ളത്തില്‍ വല്ല ആള്‍നിഴലും കിടക്കുന്നുണ്ടോ...കുഞ്ഞന്‍ മൂത്താന്‍ കണ്ടുനിന്നവരെ വേവലാതിപ്പെടുത്തി.
അറിഞ്ഞും കേട്ടവരും വന്ന് കുളപ്പടവിലിറങ്ങി വെള്ളത്തിലേക്കു തുറിച്ചു നോക്കിനില്‍ക്കുന്ന നേരത്തു,അമ്പലത്തില്‍ നിന്നും മനമറിഞ്ഞു തൊഴുതതിനു ശേഷം തിരികെയിറങ്ങിവന്ന ശാരദാമ്മ വെളളം കുതിരാതിരിക്കാന്‍ കല്‍പ്പടവില്‍ അഴിച്ചിട്ടുപോയ തുകല്‍ച്ചെരുപ്പ് കാലില്‍ തിരുകി യാതൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ പാടത്തേക്കിറങ്ങിപ്പോയി.

Friday, 5 April 2013

പ്രസാദം

കുളികഴിഞ്ഞു വന്നപ്പോള്‍ അമ്മ കണ്ണനോട് പറഞ്ഞു:
" അമ്പലത്തില്‍ പോയിവാ...”
"യ്ക്...വയ്യ,അവിടെപ്പോയി വരി നില്കാന്‍...”
" എന്നാല്‍ വേഗം ഡ്രസ്സ് മാററി,ഇന്നലെ തന്ന കണക്കു മുഴുവന്‍ ചെയ്യ്..."അമ്മയുടെ കല്പന.
"ന്നാല്‍ ഞാന്‍ അമ്പലത്തില്‍ പുവ്വ...."കണ്ണന്‍ അമ്പലത്തിലേക്കോടി.
(ഓരോരോ കഥകളില്‍നിന്ന്..)

Sunday, 24 March 2013

പശിമ

കൊഴിയുന്ന ഇലകള്‍
ഇല്ലാതാവുകയല്ല
വളരുന്ന ചെടിക്കു
വളമാകുകയാണ്.

Wednesday, 13 March 2013

കൂട്ടൂകെട്ട്


ഭാരതപ്പുഴ മണല്‍
എം ബി എം മെററല്‍
ടാററ കമ്പി
ഏ സി സി സിമന്റ്
മിനറല്‍ വാട്ടര്‍
മറുനാടന്‍ പണിക്കാര്‍
കെട്ടുറപ്പുള്ള
ചങ്ങാത്തം പണിയാന്‍,
ഗുണമേന്മയുളള
പണിസാമാനങ്ങള്‍
വാങ്ങി കൂട്ടി.




Thursday, 7 February 2013

സ്നേഹായുധങ്ങള്‍


ഉന്മേഷമുള്ള
ഒരു നോട്ടം
ഉദാരമായ
ഒരു ചിരി

പരിചയത്തിന്റെ
സൂചകമാകാം
പ്രണയത്തിന്റെ
കൊടിപ്പടമാകാം

അകലത്തിന്റെ
വലുപ്പം കുറച്ചേക്കാം
അടുപ്പത്തിന്റ
തുടക്കം കുറിച്ചേക്കാം

ഇതൊന്നുമില്ലെങ്കിലും
ഇഴയടുപ്പമുളള സ് നേഹം
ഇടറാതെ ഇടറാതെ
നിലനിന്നേക്കാം.

Friday, 1 February 2013

വീഴ്ച

കരഞ്ഞു കരഞ്ഞു വന്ന മഴ
കഴായയില്‍ കാലിടറി വീണു

തീററ

ആരേയും തിന്നാന്‍ കിട്ടിയില്ലേല്‍
തന്നേത്തന്നെ തിന്നും വാര്‍ത്തകള്‍.

കലാപ്രതിഭ



കലോല്‍സവത്തിന് നേരം വെളുക്കുന്നതിനു മുന്നെ സ്കൂളിലേക്കു പുറപ്പെട്ടു പോയ മകനെ ഏറെ വൈകിയിട്ടും കാണാഞ്ഞ് അമ്മ വേവലാതിപ്പെട്ടു. അമ്മ പണിക്ക് പോകുന്നതിന് എത്രയോ മുമ്പ് ഇന്ന് അവന്‍ വീട്ടില്‍ നിന്നുമിറങ്ങിയിരുന്നു. സാധാരണ അവനുള്ള കഞ്ഞി വിളമ്പിവെച്ചു, അവന്‍ കുളി കഴിഞ്ഞു വരുന്നതിനു മുമ്പ്,അമ്മ പണിക്കു പോകാറാണ് പതിവ്. കിടക്കപ്പായില്‍ നിന്നും എഴുന്നേറ്റതേ ഇന്നവന്‍ പറഞ്ഞിരുന്നു:
"അമ്മേ,യ്ക് ഇന്ന് നേരത്തേ പോണം,സ്കുളില്‍ കലോല്‍സവാ..........”
അവന്റെ തിരക്കു നിമിത്തം പഴങ്കഞ്ഞിയില്‍ അല്‍പ്പം മോരൊഴിച്ചിളക്കിയാണ് അമ്മപ്രാതല്‍
നല്‍കിയത്. ഇന്ന് ഉച്ചക്കു പോലും അവന്‍ ഒന്നും കഴിച്ചിട്ടുണ്ടാവില്ല എന്നു വിചാരപ്പെട്ടുകൊണ്ടാണ് ആ അമ്മ ഇരുണ്ടു തുടങ്ങിയ ഇല്ലിപ്പടിക്കപ്പുറെയുള്ള ഇടവഴിയിലേക്ക് ഇറങ്ങിച്ചെന്നത്.അപ്പോള്‍ ഇടവഴിയുടെ അങ്ങേയററത്ത് ഒരാളനക്കം കണ്ടു.അത് മകന്‍ തന്നേയെന്നു അമ്മ ആശ്വസിച്ചു.
"എന്തേ മോനേ വൈകിയത്..."ദേഷ്യപ്പെടാനറിയാത്ത അമ്മ.
"പരിപാടി കഴിഞ്ഞപ്പോഴേക്കും നേരം കുറേ വൈകിയമ്മേ..”
"അതിന് നിനക്കെന്താ..നിനക്കു ഇങ്ങോട്ടു പോന്നൂടെ..”
"ഞാന്‍ സ്റേറജില്‍ത്തന്നെയായിരുന്നമ്മെ..."അഭിമാനത്തേടെ മകന്‍.
"നീ എന്തിനെല്ലാമായിരുന്നു ചേര്‍ന്നിരുന്നത്..."സന്തോഷത്തോടെ അമ്മ.
"അതല്ലമ്മേ, കര്‍ട്ടന്‍ വലിച്ചിരുന്നത് ഞാനായിരുന്നു.."അവന്‍ തന്റെ മുഷിഞ്ഞ കുപ്പായമൂരി മുററത്ത അഴയിലിട്ടു അകത്തേക്കു കയറി.
-----------------------------

ഫെബ്രുവരി ലക്കം ശാസ്ത്രകേരളത്തില്‍ വായിക്കുക.

Tuesday, 22 January 2013

ഇന്‍സ്ട്രുമെന്‍റ്ബോക്സ്

വരക്കുന്നവന്‍
വട്ടംചുററിക്കുന്നവന്‍
കുത്തിടുന്നവന്‍
കോണിടുന്നവന്‍
പിന്നെ,
എല്ലാം മായ്ക്കുന്നവന്‍.

Monday, 21 January 2013

സൈക്കിള്‍


പഴയൊരു സൈക്കിള്‍
താണ്ടിയ വഴികള്‍
പററിയ വീഴ്ചകള്‍
ഏററിയ ഭാരങ്ങള്‍
ലഭിച്ച നേട്ടങ്ങള്‍
അയവിറക്കിക്കൊണ്ട്
ഇറയത്ത്
അടങ്ങിയൊതുങ്ങി
കിടന്നു.

Saturday, 19 January 2013

തലയിണ

തല ചായ്ക്കാനുള്ള
ഒരിടം മാത്രമല്ല
ഉള്ളിലൊതുങ്ങാത്ത
സങ്കടങ്ങള്‍ പങ്കിടാനും

മതി മറക്കേണ്ട
സന്തോഷങ്ങള്‍ തടയാനും
തുണയാണീ
തലയിണ

Sunday, 6 January 2013

അനുഭാവം

ഇരുട്ടില്‍ ചേര്‍ന്നു കിടന്ന് അവന്‍ കദനം ചൊരിഞ്ഞു.
അകമേ നീറുന്ന വേദനകളാകെ അവന്‍ കോരിയിടുകയാണ്.
ഇടയ്കവന്‍ എന്റെ നെഞ്ചിലേക്കു തല ചായ്ചു.
ഞാന്‍ അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു.
അപ്പോഴും അവന്‍ തോരാതെ പറഞ്ഞു കൊണ്ടിരുന്നു.
ഇടയ്കെപ്പോഴോ അവന്റെ കൈകള്‍ എന്റെ കവളിലൂടെ പരതി വന്നു.
അവന്റെ സങ്കടത്തീ കെടുത്താനുള്ളത് എന്റെ കവളിലൂടെ ഒലിക്കുന്നുണ്ടോയെന്നു സംശയിച്ചു കൊണ്ട്.....