Total Pageviews

Sunday, 17 November 2013

വരമ്പിനപ്പുറം വയല്‍ തീരുന്നു



കാരാകുറുശ്ശി:കേരളത്തിലെ നെല്ലറ എന്ന് പേര്കിട്ടിയ പാലക്കാടന്‍വയലിന്റെ വരമ്പുകള്‍ക്കപ്പുറം സ്വര്‍ണമണികള്‍ അവസാനിക്കുന്നു.
ഏറ്റവും കുടുതല്‍ അരി ഭക്ഷണം ഉപയോഗിക്കുന്ന കേരളിയര്‍തന്നെ പാടങ്ങള്‍ നിരത്തി റബര്‍,വാഴ,കവുങ്ങ് ,ഇഞ്ചി..വളര്‍ത്തുന്നു.ഇതിനു
കാരണം പൈസ വിചാരമാണ്.നമ്മുടെ ഇപ്പോഴത്തെ ദൈവം പൈസ മാത്രമാണ്. ചേറിലേക്ക് ഇറങ്ങാന്‍ അളുകളുടെ താത്പര്യക്കുറവും ഇതിനു കാരണമകുന്നു.ഞാറുനടാനും, കൊയ്യാനും യന്ത്രങ്ങള്‍ വന്നു
എങ്കിലും, നാം നെല്‍ക്കൃഷി ചെയ്യില്ല.കാരണം,ലാഭമില്ല എന്നതാണ് പ്രശ്നം.ഇപ്പോള്‍ നാം ലാഭത്തിന് വേണ്ടി മാത്രം ജീവിക്കുകയാണ്.
ലാഭം മാത്രം നോക്കുകയാണെങ്കില്‍ ഇനിയുള്ളകാലത്ത് ഇഞ്ചിയും റബറും,അടക്കയും ഭക്ഷിക്കാം. ഇപ്പോള്‍ നാം അരിക്ക് ആശ്രയിക്കുന്നത് മറ്റുസംസ്ഥാനങ്ങളെയാണ് . അവര്‍ നമുക്ക് അരി തരാതിരുനാല്‍ നാം എന്തു ചെയ്യും.കുട്ടനാട്ടില്‍
നിറയെ വെള്ളമാണ് എന്നിട്ടും അവര്‍ കൃഷിചെയ്യുന്നു. ബാലി
യില്‍ നിറയെ കുന്നുകളാണ് എന്നിട്ടും അവര്‍ തട്ടു തിരിച്ച് കൃഷിചെയ്യുന്നു.ഈ കാര്യം നാം ഓരോരുത്തരും ഓര്‍ക്കേണ്ടതാണ്. വരമ്പിനിരുപുറവും വയല്‍ നിലനില്‍ക്കേണ്ടത് നമ്മുടെ ആവശ്യമാണ്.


അച്യുത്.എം.കെ
9 B
GVHSS KARAKURUSSI

No comments:

Post a Comment